നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധിക്കരുത്

പാപ പരമായ സ്വഭാവങ്ങൾ – പ്രേത്യേകിച്ചും സഭ നേതാക്കളുടെയും പ്രശസ്തരുടെയും പാപ പങ്കിലമായ സ്വഭാവങ്ങൾ – ക്രിസ്ത്യാനികൾ ചോദ്യം ചെയ്യരുതെന്ന് ധാരാളം ജനങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നു.  “ദൈവത്തിനു മാത്രം വിധിക്കാം”, “വിധിക്കാൻ നിങ്ങൾ ആരാകുന്നു”, “യേശു പറഞ്ഞു വിധിക്കരുത്” മുതലായ ജനപ്രിയ വാഖ്യങ്ങളിൽ ഈ വിശ്വാസം പ്രതികരിക്കുന്നു. നിങ്ങൾ ഈ സൈറ്റിലെ കമെൻറ്റുകൾ വായിച്ചാൽ ഇത് ഞങ്ങൾക്കെതിരെ ടിപിഎം തീവ്രവാദികൾ പ്രയോഗിക്കുന്നതായി കാണാം.

വിധിയെ പറ്റിയുള്ള തെറ്റായ വിശ്വാസം

പൊതുവെ ഈ വിശ്വാസം വചനത്തിൽ നിന്നാണെന്ന് വിശ്വസിക്കുന്നുവെങ്കിലും, വചനം വിധിക്കുന്നതിനെ പറ്റി പഠിപ്പിക്കുന്നത് നേരെ വിപരീതം ആകുന്നു. അതുകൊണ്ട്, ഇത് വ്യാജ പഠിപ്പിക്കലും വ്യാജ വിശ്വാസവും ആകുന്നു. ചിലർ യേശു പറഞ്ഞത് ചൂണ്ടി കാണിക്കും, മത്തായി  7:1, ” നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്“.

ക്രിസ്ത്യാനികൾ വിധിക്കരുത് എന്നുള്ള വിചാരത്തെ അനുകൂലിച്ചാണ് മത്തായി 7:1 ഉദ്ധ രിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നു, എന്നാൽ വിധിക്കുന്നതിനെ പറ്റിയുള്ള ദൈവത്തിൻ്റെ നിർദ്ദേശം 1-‍ാ‍ം വാഖ്യത്തിൽ അവസാനിക്കുന്നില്ല. അത് 5-‍ാ‍ം വാഖ്യത്തിലും തുടരുന്നു. അതുകൂടാതെ, വിധിക്കുന്നതിനെ പറ്റി വേറെ ധാരാളം വാഖ്യങ്ങൾ ഉണ്ട്.

ബൈബിളിലെ ഒരു വാഖ്യം മാത്രം അറിയാമെങ്കിൽ, വിധിക്കുന്നതിനെ പറ്റിയുള്ള പൂർ ണമായ രൂപം എങ്ങനെ കിട്ടും? “വിധി” എന്ന വാക്ക് വേദപുസ്തകത്തിൽ പല വിധത്തിൽ 700 ൽ പരം പ്രാവശ്യം കാണുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? എന്നിട്ടും ജനങ്ങൾക്ക് അറിയാവുന്ന ഒരേയൊരു വാഖ്യം മത്തായി 7:1 മാത്രമാണെന്ന് തോന്നുന്നു. ഇതിൻ്റെ അർഥം പലരും വിധിയെ പറ്റി വേദപുസ്തകം എന്ത് പറയുന്നുവെന്ന് പഠിച്ചിട്ടില്ല എന്നാകുന്നു.

2 തിമോ 2:15, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതി യില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക“.
  • വിധിക്കുന്നതിനെ കുറിച്ചോ മറ്റേതെങ്കിലും വിഷയത്തെ കുറിച്ചോ വേദപുസ്തക ത്തിലെ ഒരു വാഖ്യത്തെ മാത്രം ആധാരമാക്കി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
  • തന്നിരിക്കുന്ന വിഷയത്തെക്കുറിച്ച് തിരുവെഴുത്തിൻ്റെ പൂർണ്ണമായ ഉപദേശം മനസ്സി ലാക്കാൻ അനുബന്ധ ഭാഗങ്ങൾ (അതേ വിഷയം സംബന്ധിച്ച ഭാഗങ്ങൾ) പഠിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
  • യേശു പറഞ്ഞ ഒരു വാചകം മാത്രം തന്നിഷ്ടപ്രകാരം തിരഞ്ഞെടുത്ത്‌ അതേ സന്ദർഭ ത്തിൽ യേശു പറഞ്ഞ മറ്റെല്ലാം അവഗണിക്കുന്നതും നല്ല ആശയമല്ല.

വിധിക്കുന്നതിനെ പറ്റി യേശു പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ മത്തായി 7:1-5 മുഴുവൻ വായിക്കണം.

മത്തായി 7:1-5, “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധി ക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങ ൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരൻ്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദര നോട്: നില്ല്, നിൻ്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദ രൻ്റെ കണ്ണിൽ നിന്ന് കരട് എടുത്തുകളവാൻ വെടിപ്പായി കാണും“.

നോട്ടീസ് : ഈ ഭാഗത്തിൽ എവിടെയെങ്കിലും “ദൈവത്തിന് മാത്രമേ വിധിക്കാൻ കഴിയൂ” എന്ന് യേശു പറയുകയോ സൂചിപ്പിക്കുകയോ ചെയ്തോ? പഴയ ഉടമ്പടിയിൽ ദൈവം ഇസ്രായേൽ ജനതയുടെ മേൽ ന്യായാധിപന്മാരെ നിയോഗിച്ചതിനാൽ യേശു അങ്ങനെ പറയുകയില്ലെന്ന് നമുക്കറിയാം.

നോട്ടീസ് : സഭയിലെ പാപപരമായ പെരുമാറ്റത്തെ വിധിക്കാൻ ക്രിസ്ത്യാനികൾക്ക് അനുവാദമില്ലെന്ന് ഈ ഭാഗത്തിൽ ഒരിടത്തും യേശു പറഞ്ഞിട്ടില്ല. സഭയിലെ പാപ പര മായ പെരുമാറ്റത്തെ അപ്പൊസ്തലന്മാർ ലേഖനങ്ങളിൽ വിധിച്ചതിനാൽ യേശു അങ്ങനെ പറഞ്ഞില്ലെന്ന് നമുക്കറിയാം. നീതിയും കൃത്യവുമായ ന്യായവിധികൾ ചെയ്യുന്നതിൽ നിന്ന് യേശു ശിഷ്യന്മാരെ വിലക്കിയില്ല. തെറ്റായ വിധിയെ അദ്ദേഹം വിലക്കുകയായി രുന്നു: കാപട്യത്തോടെ വിധിക്കുക, അതായത്, ഒരേ പാപമോ അതിലും മോശമായ പാപമോ ചെയ്തിട്ട് അതേ പാപം ചെയ്യുന്ന മറ്റുള്ളവരുടെ പാപങ്ങൾ ചൂണ്ടിക്കാണിക്കുക.

ഒരു വ്യക്തിയുടെ കണ്ണിൽ ഒരു കരടും മറ്റൊരാളുടെ കണ്ണിൽ ഒരു കോലും ഉള്ളതായി യേശു പറഞ്ഞ കാര്യം ശ്രദ്ധിക്കുക. കോൽ ഒരു കരടിനേക്കാൾ വളരെ വലുതാണ്. അതിനാൽ കണ്ണിൽ കോലുള്ള വ്യക്തിക്ക് കണ്ണിൽ കരടുള്ള വ്യക്തിയെക്കാൾ വലിയ പ്രശ്നമുണ്ട്. കോല് കരടിനേക്കാൾ കൂടുതൽ നാശമുണ്ടാക്കുന്നു. അതിനാൽ കണ്ണിൽ കോലുള്ള വ്യക്തി കണ്ണിൽ കരടുള്ള വ്യക്തിയെക്കാൾ മോശമായ അവസ്ഥയിലാണ്. ആ അവസ്ഥയിൽ, മറ്റുള്ളവരുടെ ചെറിയ പിശകുകൾ വിലയിരുത്താൻ അത്തരക്കാർക്ക് അവകാശമില്ല. ഇത്തരത്തിലുള്ള ന്യായവിധി തെറ്റാണെന്നും കപടമാണെന്നും യേശു കരുതുന്നു, അദ്ദേഹം മത്തായി 7:1-5 ൽ ഇതിനെതിരെ സംസാരിക്കുന്നു.

ആദ്യം നിങ്ങളുടെ കണ്ണിലെ കോല് എടുത്തുകളയാൻ കർത്താവ് പറഞ്ഞു, തുടർന്ന് നിങ്ങളുടെ സുഹൃത്തിന്റെ കണ്ണിലെ കരട് എന്താണെന്ന് വ്യക്തമായി നിങ്ങൾക്ക് കാണാനാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുന്നതിന് മുമ്പ് നമ്മൾ ആദ്യം സ്വയം തിരുത്തണം. ഒരേ പാപമോ അതിലും മോശമായ എന്തെങ്കി ലുമോ ചെയ്യുന്നതിൽ നാം കുറ്റക്കാരാണെങ്കിൽ മറ്റുള്ളവരെ വിധിക്കാൻ നമ്മൾക്ക് അനു വാദമില്ല. ഇത് “ചെണ്ട മദ്ദളത്തോട് പറഞ്ഞു” എന്നപോലെയാകുന്നു. (നിങ്ങൾ കുറ്റവാളി യായ ഒന്നിനെതിരെ സംസാരിക്കുന്നു).

ഞാൻ ചില ഉദാഹരണങ്ങൾ കാണിക്കാം.
  • വേശ്യാലയം നടത്തുന്നവൻ വേശ്യയെ ഗുണദോഷിക്കുന്നതോ  നിന്ദിക്കുന്നതോ ശരിയാണോ?
  • കുറ്റവാളിസംഘം നടത്തുന്നവർ കൊലയെ നിന്ദിക്കുന്നത് ശരിയാണോ?
  • മെഡിക്കൽ കോളേജ് ഉത്ഘാടനം ചെയ്യുന്നവർ സഭയിൽ നിന്ന് ഒരാൾ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ശുശ്രുഷക്ക് പോയാൽ സഭയിൽ നിന്ന് മുടക്കുന്നത് ശരിയാണോ?

ടിപിഎം പാസ്റ്റർമാർ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്യുന്ന താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുക. പ്രധാന പ്രാസംഗികൻ പാസ്റ്റർ ചാക്കോ, ഏറ്റവും ബുദ്ധിമുട്ടിലുള്ള ജനങ്ങളെ കാണാൻ പോലും  തിരുവല്ലയിലുള്ള തൻ്റെ വീട്ടിൽ നിന്നും പുറത്തിറങ്ങുകയില്ല. എന്നാൽ അദ്ദേഹത്തിന് സ്വന്തം ഫെയിത് ഹോമിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഒരു ധനാട്ട്യനായ ടിപിഎം വിശ്വാസിയുടെ മെഡിക്കൽ കോളേജിൻ്റെ ഉദ്ഘാടനത്തിനു (RE-CERTIFICATION) പോകാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

അപ്പൊസ്തലനായ പൗലോസ് കാപട്യത്തോടെയുള്ള വിധിക്കെതിരെ റോമർ 2:1-4 വാഖ്യ ങ്ങളിൽ പറഞ്ഞിരിക്കുന്നു.

അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവർത്തിക്കുന്നുവല്ലോ. (1->൦ വാഖ്യം)

വിധിക്കുന്നത് തെറ്റല്ല

വിധിക്കുന്നത് തെറ്റാണ്” അതുപോലെ ആരെങ്കിലും പാപപങ്കിലം, തെറ്റ്, ദുഷ്ടത, വ്യാജം, ഭക്തിയില്ല എന്നൊക്കെ പറയുന്നത് “നിന്ദിതവും” “സ്നേഹമില്ലായ്മയും” ആണെന്നു മിക്ക വാറും പേരെ പഠിപ്പിച്ചിരിക്കുന്നു. അത് സത്യമല്ല. ന്യായമായി ചെയ്യുന്നുവെങ്കിൽ വിധി ക്കുന്നത് തെറ്റല്ല.

നമ്മൾക്ക് ഈ “ദുഷ്ട അർഥം” “വിധി” എന്ന വക്കിൽ നിന്നും എടുത്തെറിയണം. എല്ലാം വി ധിക്കുന്നു എന്നാൽ “ഒരു അഭിപ്രായം രേഖപ്പെടുത്തുക, കണക്കാക്കുക, വളരെ സൂഷ്മ പരി ശോധനക്ക് ശേഷം ഒരു നിർണ്ണയത്തിൽ എത്തുക” എന്നിവയാകുന്നു: ഒരു അഭിപ്രായം സൂ ക്ഷിക്കുക, അനുമാനിക്കുക, ചിന്തിക്കുക : ഒന്നിനെക്കുറിച്ച് നിഗമിക്കുക, വിലയിരുത്തു ക : ഒരു വിധി രൂപപ്പെടുത്തുക : വിമർശനാത്മകമായി തീരുമാനിക്കുക.  

ആത്മീക കാര്യത്തിൽ നമ്മൾക്ക്  ഒരു അഭിപ്രായം ഉണ്ടായിരിക്കണമെന്ന് വേദപുസ്തകം മുഴുവൻ പഠിപ്പിക്കുന്നു. ദൈവ വചനത്തിൻ്റെ അടിസ്ഥാനത്തിൽ നമ്മൾ എല്ലാ കാര്യങ്ങളും – വ്യക്തികളോ വസ്തുക്കളോ, നല്ലതാണോ ചീത്തയാണോ, സത്യമാണോ വ്യാജമാണോ, യാഥാർത്ഥമാണോ കപടമാണോ – വളരെ സൂക്ഷ്മമായി വിലയിരുത്തണം.

1 തെസ്സലോനിക്യർ 5:21-22, “സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. സകല വിധദോഷവും വിട്ടകലുവിൻ.”

1 യോഹന്നാൻ 4:1, “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെ ട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നു ള്ളവയോ എന്നു ശോധന ചെയ്‍വിൻ.”

വിധിക്കപ്പെടാതിരിക്കാൻ വിധിക്കരുത്” എന്ന് യേശു പറഞ്ഞ അതെ അധ്യായത്തി ൽ വിശ്വസ്തരായ ദൈവ മക്കളിൽ നിന്നും മത നേതാക്കളുടെ ഫലങ്ങൾ വഴി വ്യാജ പ്രവാ ചകന്മാരെ (ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കൾ) വിവേചിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

മത്താ. 7:15-20, “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകു ന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തി രിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒ ക്കെയും നല്ല ഫലം കായ്‌ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്‌ക്കുന്നു. നല്ല വൃക്ഷത്തിനു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പ്പാൻ കഴി യില്ല. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.  ആകയാൽ അ വരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.”

യോഹന്നാൻ 7:24 ൽ യേശു പറയുന്നു, “കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ.”

ന്യായമായ വിധി എന്നാൽ ശരിയായും വ്യക്തമായും വിധിക്കുക – ദൈവ വചനത്തെയും ദൈവാത്മാവിനെയും ആധാരമാക്കി. നമ്മുടെ വികാരം, മനുഷ്യ പരിജ്ഞാനം, ജനകീയ പ്രവണത, മനുഷ്യ പാരമ്പര്യം, മനുഷ്യ നിർമ്മിത നിയമങ്ങൾ എന്നിവയെ ആധാരമാക്കിയല്ല.

ഉദാഹരണമായി, ആരെങ്കിലും എന്നോട് സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുമോ എന്ന് ചോദിച്ചാൽ, ഞാൻ ഒരിക്കലുമില്ല എന്ന് പറയും, കാരണം, വിവാഹത്തിൻ്റെ അധികാരി ദൈവം ആകുന്നു – സർക്കാരോ കോടതിയോ അല്ല – ദൈവം ആരംഭത്തിൽ തന്നെ കർശനമായി പുരുഷ സ്ത്രീ ബന്ധം നിഷ്കര്‍ഷിച്ചു. അതുകൊണ്ട് “സ്വവർഗ്ഗ വിവാഹം” എന്ന ഒരു സംഗതിയേ ഇല്ല. ഒരേ വർഗ്ഗത്തിലുള്ള രണ്ടാളുകൾക്ക് അന്യോന്യം ഇഷ്ട്ടപ്പെടാം, വ്യഭിചരിക്കാം, ഒന്നിച്ചു കറങ്ങാം, ഒന്നിച്ചു ജീവിക്കാം വിവാഹിതരാണെന്ന് അഭിനയിക്കാം. സത്യത്തിൽ അവർക്ക് വിവാഹിതരാകാൻ സത്യമല്ല, കാരണം വിവാഹം, സ്വാഭാവികമായി എതിലിംഗങ്ങൾ തമ്മിലുള്ള ബന്ധമാകുന്നു.

നീതിമാനായ ന്യായാധിപധി എന്ന നിലയിൽ എൻ്റെ പ്രതികരണം – ഞാൻ ചോദ്യം വില യിരുത്തി നിശ്ചയിച്ചു (ദൈവ വസഹനത്തെയും ദൈവാത്മാവിനെയും ആധാരമാക്കി) ഞാൻ “സ്വവർഗ്ഗ വിവാഹം” അനുകൂലിക്കയില്ല കാരണം അത് തെറ്റാകുന്നു, വ്യാജമാകു ന്നു, സ്വാഭാവികമായ എതിർലിംഗ വിവാഹത്തിന് വിരുദ്ധമാകുന്നു. 

നീതിയായി വിധിക്കാതിരിക്കുന്നതും തെറ്റാകുന്നു

1 കോരി. 5->0 അധ്യായത്തിൽ പൗലോസ് കൊരിന്ത്യ സഭയിൽ അപ്പൻ്റെ ഭാര്യയുമായി പര സംഗം പ്രവർത്തിക്കുന്ന വ്യക്തിയോട്  സഭ മൗനമായി ഇരുന്നത് കണ്ടിട്ട് അതിശയിക്കു കയും ആശങ്കപ്പെടുകയും ചെയ്തു. ഞാൻ ശാരീരികമായി അവിടെ ഉണ്ടായിരുന്നില്ലെങ്കി ലും, ആ വ്യക്തിയെ പറ്റി ന്യായവിധി നടത്തിയതായി പൗലോസ് പറയുന്നു. ഒരു യോഗം വിളിച്ചു കൂട്ടി എല്ലാവരും യേശുവിൻ്റെ നാമത്തിൽ ആ വ്യക്തിയെ സഭയിൽ നിന്നും പുറത്താക്കി സാത്താൻ്റെ കൈയിൽ കൊടുക്കുക, അപ്പോൾ അവൻ പശ്ചാത്തപിച്ചു രക്ഷിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു.

1 കൊരിന്ത്യർ 5:1-5, “നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തൻ്റെ അപ്പൻ്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പ് തന്നേ. എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല. ഞാനോ ശരീരംകൊണ്ട് ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ട് കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു: നിങ്ങളും എൻ്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിൻ്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിൻ്റെ നാമത്തിൽ അവനെ, ആത്മാവ് കർത്താവായ യേശുവിൻ്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിന്നായി സാത്താനു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു“.

1 കൊരിന്ത്യർ 5:9-13,ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുത് എന്നു ഞാൻ എൻ്റെ ലേഖന ത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അ ത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും. എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാ ണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയത്. പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്ത് കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു. ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.”

നിങ്ങൾക്ക് അത് മനസ്സിലായോ? പുറത്തുള്ളവരെ {യേശുവിനെ അംഗീകരിക്കാത്തവർ} ന്യായം വിധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം അല്ലയോ, പാപം ചെയ്യുന്ന സഭക്കകത്തു ള്ളവരെ ന്യായം വിധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആകുന്നു. എന്തുകൊണ്ട്?

ക്രിസ്തുവിൻ്റെ ശരീരത്തിൽ പശ്ചാത്തപിക്കാത്ത പാപം ദൈവത്തെയും ദൈവനാമത്തെ യും ദുഷികരിക്കുന്നു, ഇത് അവിശ്വാസികൾ ദൈവദൂഷണം നടത്തും, സുവിശേഷത്തെ എതിർക്കും, സഭയിലെ സാക്ഷ്യം നശിപ്പിക്കും, യീസ്റ്റ് (YEAST) പോലെ പടർന്നു സഭയെ മു ഴുവനായി നശിപ്പിക്കും. വ്യാജ ഇടയന്മാർ ദൈവത്തിൻ്റെ ആട്ടിൻ കൂട്ടത്തിൽ തിരിച്ചറി യാതെ കടന്ന് വ്യാജ പഠിപ്പിക്കലുകളാൽ ആത്മാക്കളെ വഴി തെറ്റിക്കും, വ്യാജ “സുവിശേ ഷങ്ങൾ” അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ഭോഷ്ക്ക് പ്രചരിപ്പിച്ചു കൊണ്ടുള്ള വിശ്വാസം അവിശ്വാസികളുടെ ദുഷ്ട സംസാരം ആകുന്നു. നീതിയായി വിധിക്കുന്നത് നിരാകരിക്കുന്നത് വലിയ നഷ്ട്ടങ്ങൾ കൊണ്ടുവരും.

നീതിന്യായ ന്യായവിധി ഉത്തരവാദിത്വത്തിൻ്റെ ഭാഗമാകുന്നു. ഇത് എല്ലാ ക്രിസ്ത്യാനിക ളെയും വ്യക്തിപരമായി ശുദ്ധികരിക്കുന്നു (ആത്മീക വളർച്ച), ദുഷ്പ്രവർത്തിക്കാരെ സ ഭയിൽ നിന്നും നീക്കുന്നു, ക്രിസ്തുവിൻ്റെ ശരീരം മൊത്തത്തിൽ ആത്മീയോന്നതി നേടുന്നു, ഇതുമൂലം ദൈവനാമത്തിനു മഹത്വം കൊടുത്തു യേശുവിൻ്റെ തേജസ്സ് ലോകത്തിൽ വെളിപ്പെടുത്തുന്നു.

എല്ലാവരും വിധിക്കുന്നു

പലരും ഞാൻ വിധിക്കത്തില്ലെന്നു അവകാശപ്പെടുമെങ്കിലും അത് സത്യമല്ല. വിധിക്കുന്ന ത് സ്വാഭാവീകമാകയാൽ എല്ലാവരും വിധിക്കുന്നു. ഇത് നമ്മൾ എല്ലാവരും ചെയ്യേണ്ട കാ ര്യമാകുന്നു, ദൈവം നമ്മുക്ക് സദാചാരപരമായ മനസ്സാക്ഷി നൽകിയിരിക്കുന്നു. അതു കൊണ്ട് നമ്മൾ തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നീതിയുള്ള ന്യായ വിധി എടുക്കാൻ പ്രാപ്തിയുള്ളവരാകുന്നു. നമ്മൾ നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹജോലിക്കാർ, നമ്മൾ കണ്ടിട്ടില്ലാത്തവരുടെ പോലും സദാചാരം വിധിക്കുന്നു. നമ്മൾ കുറ്റവാളികൾ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, അത്ലറ്റുകൾ, വിനോദിപ്പിക്കുന്നവർ എന്നിവരുടെ പെരുമാറ്റം വിധിക്കുന്നു. പ്രധാനമായും വിധിക്കുന്നത് ആരുടെയോ എന്തി ൻ്റെയോ മോശവശം കാണിക്കുന്നത് ആകുന്നു. എന്നാൽ നല്ലവശം കാണിക്കുവാനായും നമ്മൾ വിധിക്കുന്നു. രണ്ടു കേസിലും വിലയിരുത്തി അഭിപ്രായം പ്രകടിപ്പിക്കുന്നു. നമ്മ ൾ നന്മയോ തിന്മയോ വിലയിരുത്തുമ്പോൾ ന്യായവിധി നടത്തുന്നു. നമ്മുടെ വിധി ദൈവ വചനവും ദൈവ ആത്മാവും അടിസ്ഥാമാക്കി ഉള്ളതായിരിക്കണം.

വിധിക്കുന്നതിനെ പറ്റി കൂടുതൽ വചനങ്ങൾ

ലേവ്യ 19:15 ൽ ദൈവം പറയുന്നു, “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവൻ്റെ മുഖം നോക്കാതെയും വലിയവൻ്റെ മുഖം ആദരിക്കാതെയും നിൻ്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം“.

യിസ്രായേൽ ജനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മോശ ന്യായാധിപന്മാരെ നിയമിച്ചു. ആവർത്തനം 1:16-17 : “അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാ പിച്ചത്: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സ ഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അത് നീതിയോടെ വിധിപ്പി ൻ. ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവൻ്റെ കാര്യവും വലിയവൻ്റെ കാര്യ വും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ള തല്ലോ. നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എൻ്റെ അടുക്കൽ കൊണ്ടുവരുവിൻ; അത് ഞാൻ തീർക്കും“.

ദൈവം ശലോമോന് യിസ്രായേൽ ജനത്തെ നയിക്കാൻ വേണ്ടി ന്യായമായി വിധിക്കാനായി വലിയ വിവേകം കൊടുത്തു. “രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിൻ്റെ ജ്ഞാനം രാജാവിൻ്റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു“. (1 രാജാക്കന്മാർ 3:28) 

ഒരു ദിവസം വിശുദ്ധന്മാർ ലോകത്തെ വിധിക്കും …. ദൈവദൂതന്മാരെ പോലും …. നമ്മൾ ജീവിതത്തിൽ ചെറിയ കാര്യങ്ങളെങ്കിലും വിധിക്കാൻ പ്രാപ്തിയുള്ളവർ ആയിരിക്കണം. 

1 കൊരിന്ത്യർ 6:2-3,വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോ കത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹിക കാര്യങ്ങളെ എത്ര അധികം?”

വെളിപ്പാട് 20:4, ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവി ധിയുടെ അധികാരം കൊടുത്തു; യേശുവിൻ്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിൻ്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവ രും നെറ്റിയിലും കൈമേലും അതിൻ്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആ ത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.”

സങ്കീർത്തനം 37:30, നീതിമാൻ്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവൻ്റെ നാവു ന്യായം സംസാരിക്കുന്നു.”

ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്‌പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാ ന്മാർ.സങ്കീർത്തനം 106:3.

സങ്കീർത്തനം 119:66, നിൻ്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

സദൃശ്യവാക്യങ്ങൾ  21:3,നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനന യാഗത്തെക്കാൾ ഇഷ്ടം.”

സദൃശ്യവാക്യങ്ങൾ  21:7,ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‍വാൻ അവർക്കു മനസ്സില്ലല്ലോ.”

സദൃശ്യവാക്യങ്ങൾ  21:15, ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്‌പ്ര വൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.”

സെഖര്യാവ് 7:9,സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താൻ്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിൻ.

1 കൊരിന്ത്യർ 1:10,സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചി രിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.”

ഉപസംഹാരം

യേശു നമ്മളെ നീതിയായി വിധിക്കുന്നതിൽ നിന്നും വിലക്കിയില്ല, കാപട്യപരമായ വിധി യിൽ നിന്നും വിലക്കി.

വിലക്കപ്പെട്ട വേറെ ചില വിധികൾ ഉണ്ട്.

1. വിവാദപരമായ കാര്യങ്ങൾ സംബന്ധിച്ചും വചനം നിശ്ശബ്ദമായിരിക്കുന്നേടത്തും
(റോമർ 14).

വചനം പ്രതിപാദിക്കാത്ത ചില സംഗതികൾ ഉണ്ട്, ന്യായം വിധിക്കാത്തവ. ഉദാഹരണം, കൂട്ടായ്മ കുടേണ്ട ദിവസം. ചില പ്രത്യേക ദിവസങ്ങളിൽ കൂട്ടായ്മ അനുഷ്ഠിക്കേണമെന്നു വചനം ആജ്ഞാപിക്കുന്നില്ല. കൂട്ടായ്മ നടത്തുന്ന ദിവസങ്ങൾ തിരഞ്ഞെടുക്കാൻ ദൈവം നമ്മുക്ക് അധികാരം തന്നിരിക്കുന്നു, അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചു കൂട്ടായ്മ ആചരിക്കണം. സ്വാർത്ഥ താല്പര്യ പ്രകാരം മറ്റുള്ളവരെ വിധിക്കുന്നത് നിയമപരമാകുന്നു (LEGALISTIC).

2. മറ്റുള്ളവരുടെ ഉദ്ദേശശുദ്ധി (1 കൊരിന്ത്യർ 4:5).

പലപ്പോഴും വ്യക്തികൾ സ്വന്ത താൽപ്പര്യങ്ങൾ വെളിപ്പെടുത്താറുണ്ട്, ചിലപ്പോൾ ദൈവം വ്യക്തികളുടെ ഗുപ്തമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. പലപ്പോഴും നമ്മുക്ക് വ്യക്തിക ളുടെ ഉദ്ദേശം മനസ്സിലാക്കാൻ സാധിക്കയില്ല, കാരണം അതിനെ ഒരാളുടെ ഹൃദയത്തിൻ്റെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കണം, അത് ദൈവത്താൽ മാത്രം സാധ്യം.

എബ്ര്യായർ 4:13, “അവന് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവൻ്റെ കണ്ണി നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.”

യോഹന്നാൻ 2:24-25,യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്ക യാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തൻ്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.”

സദൃശ്യവാക്യങ്ങൾ 15:11,പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!”

ദൈവത്തിനു മാത്രമേ എല്ലാ ഹൃദയങ്ങളെയും എപ്പോഴും വിവേചിക്കാൻ സാധിക്കുക യുള്ളു, എന്നാൽ ചിലർ എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ ഉദ്ദേശങ്ങൾ വിധിക്കുന്നു. പലപ്പോ ഴും അവരുടെ വിധി തെറ്റാകുന്നു. അതുകൊണ്ട്, ഒരാളെ വിധിക്കുമ്പോൾ നമ്മൾ സൂക്ഷി ക്കണം. നമ്മുക്ക് ഒരു വ്യക്തിയുടെ വാക്കുകളുടെയും പ്രവർത്തികളുടെയും പിന്നിലുള്ള ഉദ്ദേശം എപ്പോഴും മനസ്സിലാക്കാൻ സാധിക്കയില്ല.

3. ഒരാൾക്ക് ദണ്ഡനാജ്ഞയും നിത്യ നരകവും കൊടുക്കുന്ന ന്യായവിധി (ലൂക്കോസ് 6:37).

പലപ്പോഴും വ്യക്തികൾ സ്വന്ത താൽപ്പര്യങ്ങൾ വെളിപ്പെടുത്താറുണ്ട്, ചിലപ്പോൾ ദൈവം വ്യക്തികളുടെ ഗുപ്തമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. പലപ്പോഴും നമ്മുക്ക് വ്യക്തിക ളുടെ ഉദ്ദേശം മനസ്സിലാക്കാൻ സാധിക്കയില്ല, കാരണം അതിനെ ഒരാളുടെ ഹൃദയത്തിൻ്റെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കണം, അത് ദൈവത്താൽ മാത്രം സാധ്യം.

എഫെസ്യർ 2:1-5,അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അ വൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിൻ്റെ കാലഗതിയെയും ആകാശ ത്തിലെ അധികാരത്തിനും അനുസരണക്കേടിൻ്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾ ക്കും ഇഷ്ടമായത് ചെയ്തുംകൊണ്ട് മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിൻ്റെ മക്ക ൾ ആയിരുന്നു. കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമി ത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —”

ക്രിസ്തുവിലൂടെയുള്ള രക്ഷ അറിയുന്നതിന് മുൻപ് നമ്മൾ അന്ധരായിരുന്നു. അപ്പോൾ ഒരു പാപിയെ നിത്യ നരകത്തിലേക്ക് വിധിക്കാൻ നമ്മുക്ക് എന്ത് അധികാരം ഉണ്ട്? ഒന്നുമില്ല.ഒരാൾ മരിച്ച ശേഷം എവിടെ പോകുമെന്ന് നമ്മുക്ക് എങ്ങനെ പറയാൻ സാധിക്കും. നമ്മുക്ക് അതിനുള്ള പരിജ്ഞാനം ഇല്ല. എല്ലാ ആത്മാക്കളുടെയും അവസാന ഇടം ദൈവം മാത്രം അറിയുന്നു.

യാക്കോബ്  2:13,കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; ക രുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു“.

ഫിലിപ്പിയർ 1:9,നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേ കത്തിലും വർദ്ധിച്ചു വന്നിട്ട് നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം“.

കുറിപ്പ് : ഞങ്ങൾ ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തിയിൽ വിശ്വസിക്കുന്നില്ല. ആശു പത്രിയിൽ ശുശ്രുഷക്ക് പോകുന്നവർ എന്തെങ്കിലും പാപം ചെയ്യുന്നുവെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

ഉറവിടം : EXIT CHURCHIANITY

9 Replies to “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധിക്കരുത്”

  1. വായനക്കാരെ! ആരാകുന്നു ഈ ലേഖനത്തിലൂടെ പറ്റിക്കപ്പെടുന്നത്! ഒന്ന് ചിന്തിച്ചു നോക്കുക!!

    ടിപിഎമ്മിൽ നിന്ന് പുറത്തു വന്നവനല്ല fromtpm കാരൻ.(അതുകൊണ്ടല്ലേ തന്റെ സ്വന്തം സൈറ്റിന്റെ പേര് fromtpm)

    നായ പ്രസവിക്കുന്നത് നായകുട്ടി തന്നെയാണ്! പൂച്ച കുട്ടി ആകുമോ!
    ആകയാൽ ഈ പറയുന്ന കുറ്റങ്ങൾ എല്ലാം ഈ tpmകുട്ടിയായ fromtpm കുട്ടിയിലും ഉണ്ടാകും.
    എന്നാൽ ഇവിടെ വഞ്ചിക്കപ്പെടുന്നത് ആരാണെന്ന് ചിന്തിച്ചുനോക്കുക.
    പിന്നെ ഈ ലേഖനം എഴുതുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും എന്നും ചിന്തിച്ചു നോക്കുക!
    അപ്പോൾ മനസ്സിലാക്കാം ഈ വഞ്ചകൻ മാരുടെ ചതിക്കുഴികൾ.

    1. കള്ളനെ കള്ളാ എന്നല്ലാതെ വിശുദ്ധ എന്ന് വിളിക്കാറുണ്ടോ ? നിങ്ങളുടെ വീട്ടിൽ മോഷ്ടിക്കാൻ വരുന്നവന് നിങ്ങൾ തന്നെ കതകു തുറന്നു കൊടുക്കുമോ ? തന്നെയുമല്ല അയൽവീടുകളിൽ പണം ഉള്ളവരുടെ അഡ്രെസ്സ് ,മോഷണത്തിന് സഹായമായ വിവരങ്ങൾ എല്ലാം നിങ്ങൾ കൊടുക്കുമോ ? ടിപിഎം വ്യാജ ഉപദേശം പ്രചരിപ്പിക്കുന്ന ഒരു cult ആണെന്നുപറഞ്ഞാൽ അതുകൊണ്ടു ദൈവവചനത്തിന്റെ മഹത്വം പോകുന്നില്ല , പകരം ടിപിഎം ദുരുപദേശം പഠിപ്പിക്കുന്നു എന്നെ വായിക്കുന്നവർ മനസിലാക്കൂ . അത് ഈ സൈറ്റ് ചെയ്യുന്നൂ .അല്ലാതെ വിധിക്കുകയല്ല . വിധിക്കുന്നതിനെ കുറിച്ച് വചനം എന്ത് പറയുന്നൂ എന്ന് മുകളിലെ ലേഖനത്തിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കേ നിങ്ങൾ വെറുതെ അതും ഇതും പറഞ്ഞു അഡ്മിനെ വിധിക്കുന്നു ,അപ്പോൾ വിധിക്കുന്നത് ആര് ? നിങ്ങൾ അല്ലെ?

      1. TPM എന്ന് ഒരു സംഘത്തോടു മാത്രം എന്താ നിങ്ങൾക്ക് ഇത്രയും കലിപ്പ്?
        വേറേ എത്രയോ ആളുകൾ ബൈബിളുമെടുത്തു ദരുപദേശം പഠിപ്പിക്കുന്നില്ലേ?
        നിങ്ങൾ ടിപിഎം വിട്ടു വന്നപ്പോൾ വല്ല പണവും അവർ തരാത്തത് കൊണ്ടോ? എന്താ നിങ്ങൾക് പ്രത്യേകം ടിപിഎമ്മിനോടു?
        ഇതിന്റെ മർമ്മം ഒന്നു തുറന്നു പറയാൻ കഴിവുണ്ടോ?!!!

        1. ടിപിഎം ന്റെ ഇരട്ടത്താപ്പാ നയം മുകളിലെ ഫോട്ടോ നോക്കിയാൽ മനസിലാകും .സാർവദേശീയ കൺവെൻഷനും രോഗ ശാന്തി ശിശ്രുഷയും എന്ന് കണ്ടാലോകം മുഴുവൻ പോസ്റ്ററും , ചുവരെഴുത്തും , പിന്നെ ഹൈടെക് പരസ്യം LED ഡിസ്പ്ലേ വച്ച് പരസ്യപ്പെടുത്തിയിട്ടു , ചാക്കോയും അനുയായികളും മെഡിക്കൽ കോളേജ് ഉൽഘാടിക്കാൻ പോയെന്നു പറഞ്ഞാൽ , ഇവനൊക്കെ എന്താ ചെയുന്നതെന്നോ പറയുnnaതെന്നോ അവർക്കുതന്നെ അറിയില്ല . വളരെ മഹാനായ ഒരു സെന്റർ പാസ്‌റ്റർ മോർച്ചറി ഉൽഘാടിക്കാൻ പോയിട്ട് , കർത്താവെ ഇവിടുത്തെ ബിസിനസ് പുഷ്ടിപ്പെട്ടു ഇത് നടത്തുന്ന മകന് അനുഗ്രഹം കൊടുക്കണം , അവൻ വേലക്ക് ഒരു താങ്ങായിരിക്കണം എന്ന് അനുഗ്രഹിച്ചു പ്രാർഥിച്ചു , പക്ഷെ നാട്ടുകാർ ഇടപെട്ടു മോർച്ചറി തടഞ്ഞു , പ്രാർഥന അങ്ങോട്ട് ഏറ്റില്ല ,ഇപ്പോൾ ആ മകൻ അതൊക്കെ നിർത്തിയിട്ടു പാട്ടുപുസ്‌തക അച്ചടിയിൽ മുഴുകി യിരിക്കുകയാ എന്നാണ് അറിയാൻ കഴിഞ്ഞത് , ഇതേ സെന്റർ പാസ്‌റ്റർ സമുദായത്തിൽനിന്നും ഒറ്റയ്ക്ക് ടിപിഎം വിശ്വാസത്തിൽ വന്ന ഒരു ചെറുപ്പക്കാരന്റെ വീട് പ്രതിഷ്ഠക്കു ,പഴയനിയമത്തിൽ നിന്നും കുറച്ചു വാക്യമൊക്കെ എടുത്തു അങ്ങ് അനുഗ്രഹിച്ചു പ്രാർഥിച്ചു , ധാന്യവും , വീഞ്ഞും , എണ്ണയും കൊണ്ട് ഈ വീട് നിറയും , വീഞ്ഞ് നിനക്കുവേണ്ടായെങ്കിൽ കമഴ്ത്തി കളഞ്ഞേര് . ആർക്കും വീഞ്ഞ് നീ കൊടുക്കരുത് , അത് നമ്മളുടെ സഭക്ക് പേരാകും , വിശുദ്ധൻ മാര് കാലുവെച്ച ഈ വീട് ദേശത്തിനു ഒരത്ഭുതം ആയിമാറും …ചുരുക്കി പറഞ്ഞാൽ ആ പാവത്തിന് ഗൾഫിൽ ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടമായി , ഇപ്പോൾ ജോലി ഒന്നും ഇല്ലാതെ വളരെ ഭാരത്തിൽ കഴിയുന്നു , അത് പോലെ ചാക്കോ കയറിയ മെഡിക്കൽ കോളജ് …………… ഇപ്പോൾ ഡീപ് നു ആ മർമം മനസിലായോ ?

  2. ടിപിഎം ന്റെ ഇരട്ടത്താപ്പാ നയം മുകളിലെ ഫോട്ടോ നോക്കിയാൽ മനസിലാകും .സാർവദേശീയ കൺവെൻഷനും രോഗ ശാന്തി ശിശ്രുഷയും എന്ന് കണ്ടാലോകം മുഴുവൻ പോസ്റ്ററും , ചുവരെഴുത്തും , പിന്നെ ഹൈടെക് പരസ്യം LED ഡിസ്പ്ലേ വച്ച് പരസ്യപ്പെടുത്തിയിട്ടു , ചാക്കോയും അനുയായികളും മെഡിക്കൽ കോളേജ് ഉൽഘാടിക്കാൻ പോയെന്നു പറഞ്ഞാൽ , ഇവനൊക്കെ എന്താ ചെയുന്നതെന്നോ പറയുnnaതെന്നോ അവർക്കുതന്നെ അറിയില്ല . വളരെ മഹാനായ ഒരു സെന്റർ പാസ്‌റ്റർ മോർച്ചറി ഉൽഘാടിക്കാൻ പോയിട്ട് , കർത്താവെ ഇവിടുത്തെ ബിസിനസ് പുഷ്ടിപ്പെട്ടു ഇത് നടത്തുന്ന മകന് അനുഗ്രഹം കൊടുക്കണം , അവൻ വേലക്ക് ഒരു താങ്ങായിരിക്കണം എന്ന് അനുഗ്രഹിച്ചു പ്രാർഥിച്ചു , പക്ഷെ നാട്ടുകാർ ഇടപെട്ടു മോർച്ചറി തടഞ്ഞു , പ്രാർഥന അങ്ങോട്ട് ഏറ്റില്ല ,ഇപ്പോൾ ആ മകൻ അതൊക്കെ നിർത്തിയിട്ടു പാട്ടുപുസ്‌തക അച്ചടിയിൽ മുഴുകി യിരിക്കുകയാ എന്നാണ് അറിയാൻ കഴിഞ്ഞത് , ഇതേ സെന്റർ പാസ്‌റ്റർ സമുദായത്തിൽനിന്നും ഒറ്റയ്ക്ക് ടിപിഎം വിശ്വാസത്തിൽ വന്ന ഒരു ചെറുപ്പക്കാരന്റെ വീട് പ്രതിഷ്ഠക്കു ,പഴയനിയമത്തിൽ നിന്നും കുറച്ചു വാക്യമൊക്കെ എടുത്തു അങ്ങ് അനുഗ്രഹിച്ചു പ്രാർഥിച്ചു , ധാന്യവും , വീഞ്ഞും , എണ്ണയും കൊണ്ട് ഈ വീട് നിറയും , വീഞ്ഞ് നിനക്കുവേണ്ടായെങ്കിൽ കമഴ്ത്തി കളഞ്ഞേര് . ആർക്കും വീഞ്ഞ് നീ കൊടുക്കരുത് , അത് നമ്മളുടെ സഭക്ക് പേരാകും , വിശുദ്ധൻ മാര് കാലുവെച്ച ഈ വീട് ദേശത്തിനു ഒരത്ഭുതം ആയിമാറും …ചുരുക്കി പറഞ്ഞാൽ ആ പാവത്തിന് ഗൾഫിൽ ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടമായി , ഇപ്പോൾ ജോലി ഒന്നും ഇല്ലാതെ വളരെ ഭാരത്തിൽ കഴിയുന്നു , അത് പോലെ ചാക്കോ കയറിയ മെഡിക്കൽ കോളജ് …………… ഇപ്പോൾ ഡീപ് നു ആ മർമം മനസിലായോ ?

    1. ഇതിൽ ജെയ്സന്റെയും ഇരട്ടത്താപ്പ് വെളിപ്പെടുന്നുണ്ടു;!!
      ടിപിഎമ്മുകാർ കൽട് എന്ന് പറഞ്ഞു മറ്റൊരു ടിപിഎം പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ ഉള്ളിലും ഒരു വ്യാജ ഉപദേശം മറഞ്ഞിരിപ്പുണ്ട്;

      ഭൂമിയിൽ സമ്പാദിച്ച വലിയവരാകണം ഗൾഫിലും പോയി സമ്പാദിക്കണം എന്നുള്ള ഉദ്ദേശമൊന്നും ബൈബിൾ പറയുന്നില്ല*[[Luk 10:40-41/Malayalam Bible]]* %v 40% കര്‍ത്താവു അവളോടുമാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. %v 41% എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.)

      എന്നാൽ, ഗൾഫുക്കാരന്റെ സമ്പാദ്യം മുടങ്ങിപ്പോയി എന്ന ഒരു ഭാരം തനിക്കുള്ളതായി കമന്റിൽ എഴുതി വെളിപ്പെടുത്തിയിരിക്കുകയാണ്.

      അങ്ങനെ എങ്കിൽ താങ്കളുടെ ഹൃദയത്തിന്റെ നിരൂപണം എന്താണ്? പണമുണ്ടാക്കണം എന്നും അതിനാരും തടസ്സം നിൽക്കരുത് എന്നുമുള്ളതല്ലേ!
      ഇതിനു വേണ്ടിയാണോ ക്രിസ്തീയം?
      ഇതിനായിട്ടാണോ വേറൊരു സഭ ഉണ്ടാക്കാൻ പോയത്?

      എന്നാൽ ഇത് ജനത്തെ വഞ്ചിക്കുന്ന ഇരട്ടത്താപ്പല്ലേ!! പിന്നെ എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നു. ആകയാൽ മാനസാന്തരപ്പെട്ട് അത്യാഗ്രഹത്തിൽ നിന്നും ഹൃദയത്തെ കഴുകി വൃത്തിയാക്കുക.

      ഇനി തിരിച്ചു മറുപടി പറയാൻ തനിക്ക് ഒരായുധമാണ് ഉള്ളത്, കുറെ വീണ അവന്മാരുടെ പട്ടികയും എടുത്തോണ്ട് ഇങ്ങോട്ടു വരും,
      ഇതല്ലാതെ, ബൈബിൾ പരിജ്ഞാനം ആത്മീകമായി വല്ലതുമുണ്ടോ അതിന്റെ അനുഭവം വല്ലതും ഉണ്ടോ!!!!

      1. ഇത് സെന്റർ പാസ്റ്ററുടെ പ്രാർഥന പോലായിപ്പോയല്ലോ ഡീപ് വിശുദ്ധ , ഗള്ഫുകാരന് ഇല്ലാതെ വന്നാൽ താൻ കൊണ്ടുകൊടുക്കുമോ ? ഞങ്ങളുടെ വിശ്വാസം പ്രവർത്തിയുള്ളതാ , അല്ലാതെ മകനെ നിന്റെ ബുദ്ധിമുട്ടു ഞാൻ കാണുന്നു , നിനക്ക് ഹെലികോപ്റ്റർ ,ട്രെയിൻ മുതലായ അത്യാധുനിക അനുഗ്രഹം തരുവാൻ പോകുന്നു എന്നൊന്നും പ്രവചിച്ചാല് കേൾക്കുന്ന തരം വിശ്വാസമല്ല ഡീപ്പ് വിശുദ്ധ , ജോലി ഇല്ലാത്ത ഒരാളുടെ ബുദ്ധിമുട്ടു മനസിലാകാത്ത താൻ ഏതു വിശുദ്ധന , പ്രാർഥിച്ചു പണംവാങ്ങിപോയതു ജോസപ്പുകുട്ടി വിശുദ്ധന അല്ലാതെ ഞാനല്ല , നല്ലതുപോലെ ജോലി ചെയ്തുതന്നെയാ ഞാൻജീവിക്കുന്നത് , എന്റെ സാലറി സിർട്ടിഫിക്കറ്റൊന്നും താൻ സൈൻ ചെയ്യണ്ട , എനിക്ക് ടിപിഎം കാര് ഒന്നും ചെയ്ദുതരികയും വേണ്ട . എന്റെ അനുഭവം ഞാൻ എന്തിനു തന്നെ ബോധിപ്പിക്കണം ? ടിപിഎം കരിൽനിന്നും കണ്ടും ,,കിട്ടിയതും ആയ അനുഭവമാ ഞാൻ പറയുന്നത് . ടിപിഎം എന്നത് cult അല്ലാതെ പിന്നെ എന്താണ് ? പാസ്റ്റർ കെ ഇ എബ്രഹാം തന്റെ ആത്മ കഥയിൽ സി പിഎം ന്റെ പഴയ അവസ്ഥാ വിവരികുനുണ്ടല്ലോ ? പാസ്റ്റർ ടി ജി ഉമ്മൻ വളരെ പണ്ട് തന്നെ ഇത് ദുരുപദേശം പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പ് ആണെന് പറഞ്ഞിട്ടുണ്ട് , അങ്ങനെ ബോധമുള്ള ദൈവദാസൻ മാർ പണ്ടുതന്നെ മനസിലാക്കിയ സിപിഎം , വളർത്താൻ ഞാൻ എന്തിനു ശ്രമിക്കണം ? ഞാൻ തെറ്റുചെയ്താൽ അത് സമൂഹത്തിൽ വലിയ ആഘാദമൊന്നും ഉണ്ടാകില്ല ,കാരണം ഞാൻ ഒരു സാധാരണക്കാരനാണ് , എന്നോട് സഹകരിക്കുന്നവരോട് മരുന്നുകഴിക്കരുത്, ഹോസ്പിറ്റൽ പാപമാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല പറയത്തും ഇല്ല . വലിയ പ്രസംഗ പീഠം ഒരുക്കി അതിനു മുകളിൽ കയറിനിന്നു പരസ്യമായി വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്ന ടിപിഎം പ്രസംഗകർ ഹോസ്പിറ്റൽ ഉൽഘാടിക്കാൻ പോയതിനു എനിക്ക് ഇരട്ടത്താപ്പനയം ഉണ്ടെന്നുപറഞ്ഞാൽ ഞാൻ എന്ത് മറുപടി പറയും ? ഇവിടെ സഭയുണ്ടാകുകയെന്നൊരു ജോലി എന്നെ ആരും ഏല്പിച്ചിട്ടില്ല , പിന്നെ എന്തിനു കമെന്റ് ഇടുന്നു എന്നാണ് അടുത്ത ചോദ്യം , അത് ദുരുപദേശം പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം ആയതുകൊണ്ട് തന്നെ . ടിപിഎം കാർ പഠിപ്പിക്കുന്നത് ശരിയല്ല എന്നുമാത്രമേ ഇതര പെന്തക്കോസ്തു സഭകൾക്ക് അറിയുമായിരുന്നുള്ളു , എന്നാൽ ഫ്രം ടിപിഎം .കോം എന്ന വെബ്സൈറ്റ് ശരിക്കും ടിപിഎം എന്താണെന്നു മനസിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു , ഏറ്റവും അവസാനം വിവാഹത്തിനെ സംബന്ധിച്ച തിരുകല്പന ഇറങ്ങിയപ്പോൾ മുതൽ എല്ലാ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളും ഇത് പെന്തക്കോസ്തു ഉപദേശം പ്രചരിപ്പിക്കൽ അല്ല വെറും വേഷം കൊണ്ട് പറ്റിക്കൽ ആണെന്ന് മനസിലാക്കി തുടങ്ങി .

        1. ഈ ലേഖനത്തിന്റെ തലക്കെട്ട് ഇതാണ്
          “നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധിക്കരുത്”

          മറ്റുള്ളവർ കൾട്ട് ആയിക്കൊള്ളട്ടെ താങ്കൾ കൾട്ട് ആകാതിരുന്നാൽ മതി, മറ്റുള്ളവരെ വിധിക്കാൻ തുടങ്ങിയതു കൊണ്ടല്ലേ തനിക്കും തന്റെ കൂട്ടർക്കും ഈ വിധിക്കപ്പെടേണ്ട ഗതികേട് വന്നത്(തന്റെ സാലറി കാര്യങ്ങളും മറ്റും ഓർക്കേണ്ടി വന്നത്)

          യേശുക്രിസ്തു ഭൂമിയിൽ മനുഷ്യനായി ജനിച്ചിട്ട് പോലും ഒരു മനുഷ്യനെയും വിധിക്കാൻ താൻ വന്നിട്ടില്ല എന്നാണ് പറയുന്നു,
          (ഏതോരു കാര്യത്തെ കുറിച്ചും ആധികാരികമായി അതിനെക്കുറിച്ച് വിമർശിക്കുകയോ വിധിക്കുകയോ ചെയ്യണമെങ്കിൽ ആ feldലേ അനുഭവപ്പെട്ടിരിക്കണം.)
          എന്നാൽ ഭാര്യയുമായി കുടുംബം നോക്കി അധ്വാനിച്ച് ജീവിക്കുന്ന നിങ്ങൾക്ക് എങ്ങനെ tpm ഫീൽഡിൽ ഉള്ളവരെ വിധിക്കാൻ കഴിയുന്നത്?
          നല്ലവണ്ണം പണം സമ്പാദിച്ചു ജീവിക്കുന്ന താങ്കൾക്കു, അത് ഇല്ലാതെ വേല ചെയ്യുന്നു എന്ന് പറയുന്ന ഓരു സംഘടനയേയും കുറ്റം പറയാൻ അധികാരമുമില്ല അർഹതയുമില്ല!!

          മറിച്ച്,
          TPM കാർക്കും അങ്ങനെതന്നെ അവരും മറ്റുള്ളവരെ വിധിക്കുന്ന
          വേലയല്ല ചെയ്യേണ്ടത് അവർ ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ മർമ്മം അറിയിക്കേണം*[[1Co 4:1/Malayalam Bible]]* ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ)

          ഈ വിധത്തിലുള്ള മർമ്മം അറിയാത്ത തലമണ്ട യുള്ളവർക്ക് അത് കേൾക്കുമ്പോൾ തന്നെ ഭ്രാന്തുപിടിച്ചതുപോലെ ഹൃദയത്തിലെ തോന്നും.
          ഇതുതന്നെയാണ് നിനക്കും നിന്നെപ്പോലുള്ള പിന്മാറ്റകാർക്കും സംഭവിച്ചിരിക്കുന്നത്..

          അതുകൊണ്ട് ആരെയും വിധിക്കാൻ നടക്കരുത്! വടി കൊടുത്തു അടി വാങ്ങരുത്!!

          1. ഡീപ് നിങ്ങൾ എപ്പോഴും പറയുമല്ലോ ഞാൻ പിന്മാറ്റക്കാരനാണെന്നു , പറയൂ എന്താണ് പിന്മാറ്റം എന്നു നിങ്ങൾ ഉദ്ദേശിക്കുന്നത് ? ഒരു ചെറിയ ചോദ്യം , അതിനെങ്കിലും ഒരു ഉത്തരം തരൂ

Leave a Reply

Your email address will not be published. Required fields are marked *