നരകത്തിലേക്ക് നയിക്കുന്ന നിഷേധിക്കാനാവാത്തതും അന്തിമവുമായ വഞ്ചന – 1

നിങ്ങൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഭൂമിയിലെ നിങ്ങളുടെ താൽക്കാ ലിക ജീവിതത്തിൻ്റെ ഏറ്റവും യാഥാർഥ്യമായ ഓർമ്മ ഉണ്ടാകും. അതിനാൽ സൈദ്ധാന്തി കമായി (THEORETICALLY) പറഞ്ഞാൽ, ഈ ഭൂമിയിലെ ഈ താൽക്കാലിക ജീവിതത്തെ ക്കുറിച്ച് ഓർമ്മപ്പെടുത്താൻ ഒരു ടിപിഎം പാസ്റ്ററിന് കൂടുതൽ അവസരം ലഭിക്കുന്നു. എന്നാൽ, നിരവധി വെളുത്ത വസ്ത്ര ധാരികളുടെ ജീവിതം കാണുമ്പോൾ, അവർ നരകത്തിലേക്ക് നയിക്കുന്ന അന്തിമവും നിഷേധിക്കാനാവാത്തതുമായ വഞ്ചനയിൽ മനഃപൂർവ്വം സഞ്ചരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അവരുടെ ജീവിതം അവരുടെ അന്ധതയുടെ സാക്ഷ്യമാണ്.

ജനങ്ങൾ നരകത്തിൽ എത്തുന്നതെങ്ങനെ?

കർത്താവായ യേശു നൽകിയ രക്ഷ നിരസിക്കുമ്പോൾ നിങ്ങൾ നരകത്തിൽ പോകും. എന്നാൽ, ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്ന ജനങ്ങളെ നരകത്തിൽ കണ്ടെ ത്താൻ കഴിയുന്ന മറ്റൊരു വഴി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതിനെ നരകത്തിലേക്ക് നയിക്കുന്ന അന്തിമവും നിഷേധിക്കാനാവാത്തതുമായ വഞ്ചനയായി തരംതിരിക്കുന്നു. TPM ഉപദേശവും അതിൻ്റെ അപാകതകളും മനസിലാക്കിയ ശേഷം, നരകത്തിലേക്ക് നയിക്കുന്ന അന്തിമവും നിഷേധിക്കാനാവാത്തതുമായ വഞ്ചനയിലാണ് അവരെല്ലാം സഞ്ചരിക്കുന്നതെന്ന് ടിപിഎം വെള്ള ധാരികളെ അറിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.

വിളിയും തിരഞ്ഞെടുപ്പും

നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കണമെന്ന് പത്രോസ് പറയുന്നു.

2 പത്രോസ് 1:10-11, “അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെ ടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ നിത്യ രാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.”

പ്രസ്‌താവനയുടെ സന്ദർഭമായ ധാരാളമായി പ്രാപിക്കും (11-‍ാ‍ം വാക്യം) ആണ്‌ നിഷേ ധിക്കാനാവാത്ത വസ്തുത. നമ്മുടെ ടി‌പി‌എം വെള്ള ധാരികൾ പലപ്പോഴും ചെയ്യുന്നതു പോലെ പത്രോസ് ഇവിടെ ചില കഥകൾ മെനയുന്നില്ല. വിളിയെയും തിരഞ്ഞെടുപ്പി നെയും കുറിച്ച് യേശു പറഞ്ഞ ഒരു ഉപമയെക്കുറിച്ചാണ് പത്രോസ് പരാമർശിക്കുന്നത്. ഈ ഉപമയെ പൊതുവെ വിരുന്നുശാലയിലെ ഉപമ എന്നറിയപ്പെടുന്നു.

വിളി (CALLING)

ഇനിപ്പറയുന്ന വാക്യങ്ങൾ വിളിയെ പറ്റിയുള്ള കാര്യങ്ങൾ സംഗ്രഹിക്കുന്നു.

മത്തായി 22:1-9, “യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: സ്വർഗ്ഗരാജ്യം തൻ്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോട് സദൃശം. അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എൻ്റെ മുത്താഴം ഒരുക്കിത്തീർന്നു, എൻ്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന് വരുവിൻ എന്ന് ക്ഷണിച്ചവ രോടു പറയിച്ചു. അവർ അത് കൂട്ടാക്കാതെ ഒരുത്തൻ തൻ്റെ നിലത്തിലേക്കും മറ്റൊരു ത്തൻ തൻ്റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. ശേഷമുള്ളവർ അവൻ്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. പിന്നെ അവൻ ദാസ ന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണ ത്തിനു വിളിപ്പിൻ എന്നു പറഞ്ഞു.”

മുകളിലുള്ള ഭാഗം വായിച്ചശേഷം, അവസാനം, എല്ലാവർക്കും വിളി ഉണ്ടെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും. യഥാർത്ഥ ക്ഷണന പട്ടികയിലുള്ളവരിലേക്ക് ആദ്യം വിളി പോയി. നമുക്ക് അവർക്ക് ഒരു പേര് നൽകണമെങ്കിൽ, അവരെ ഇസ്രായേല്യർ എന്ന് വിളിക്കാം. ആദ്യം ക്ഷണം ലഭിച്ച യഥാർത്ഥ ജനങ്ങൾ അവരായിരുന്നു.

ഈ മഹത്തായ വിരുന്നിനെ യേശു മുൻപ് ഒരിടത്ത്‌ സൂചിപ്പിച്ചു. ക്ഷണം ആദ്യം ഉദ്ദേശിച്ച ക്ഷണിതാക്കളെ അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു.

മത്തായി 8:11-12, “കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. രാജ്യത്തിൻ്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്ക് തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോട് പറയുന്നു.”

ക്ഷണത്തിൻ്റെയും വിളിയുടെയും വിപുലീകരണം

മുകളിൽ സൂചിപ്പിച്ചതുപോലെ, യഥാർത്ഥ ക്ഷണിതാക്കൾ ക്ഷണം നിരസിച്ചത് ക്ഷണം വിപുലീകരിക്കുന്നതിന് കാരണമായി. ഇത് യഥാർത്ഥത്തിൽ ക്ഷണിക്കപ്പെടാത്തവ ർക്കും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ക്ഷണം എല്ലായിടത്തുമുള്ള എല്ലാവർക്കും ഉള്ളതാകുന്നു. ഇപ്പോൾ ഇത് ഇസ്രായേല്യർക്ക് മാത്രമുള്ളതല്ല. ഇനിപ്പറയുന്ന വാക്യങ്ങൾ യഥാർത്ഥ ക്ഷണിതാക്കളെയും തുടർന്ന് ക്ഷണിക്കപ്പെട്ടവരുടെ വിപുലീകരിച്ച പട്ടി കയും വ്യക്തമാക്കുന്നു.

മത്തായി 15:24, “അതിന് അവൻ: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് ഉത്തരം പറഞ്ഞു.”

മത്താ. 28:19, “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാ ത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാ ക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്നു അരുളിച്ചെയ്തു.”

അവസാനം വിളി ക്രമേണ മനുഷ്യവംശത്തെ മുഴുവൻ ഉൾപ്പെടുത്തി വിപുലീകരിച്ചു. അതിനാൽ, നമ്മളാരും വിളിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. രാജാക്കന്മാരുടെ രാജാ വിൻ്റെ വിരുന്നിൽ പങ്കെടുക്കാനായി ആഹ്വാനം ചെയ്തുകൊണ്ട് മുഴുവൻ മനുഷ്യരാശിയും അനുഗ്രഹിക്കപ്പെടുന്ന അനുരഞ്ജനത്തിൻ്റെ മുദ്രയാണ് ക്രിസ്മസ് സന്ദേശം.

The Ultimate and Undeniable Deception leading to Hell

ക്ഷണം എല്ലാവരിലേക്കും വിപുലീകരിച്ചു.

ലൂക്കോസ് 2:14, “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദ മുള്ള മനുഷ്യർക്ക് സമാധാനം.”

2 കൊരിന്ത്യ. 5:18, “അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിൻ്റെ ശുശ്രൂഷ ഞങ്ങൾക്ക് തന്നിരിക്കുന്നു.”

വിരുന്നിൻ്റെ വാതിൽ യേശു ആകുന്നു. അദ്ദേഹം അവ്യക്തതയില്ലാതെ ഈ സത്യം പ്രഖ്യാപിക്കുന്നു.

യോഹന്നാ. 10:9, “ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും;….”

വിളിയോടുള്ള പ്രതികരണം

ഇത് നമ്മുടെ നിത്യതയാകുന്ന ലക്ഷ്യസ്ഥാനത്തിൻ്റെ ഒരു പ്രധാന വശമാണ്. വിളിയോ ടുള്ള നമ്മുടെ പ്രതികരണം നമ്മുടെ വിധി നിർണ്ണയിക്കുന്നു. നിര്‍ദ്ദേശം നിരസിക്കുന്നത് ശാശ്വത നരകാഗ്നിക്ക് വഴിയൊരുക്കും. എന്നാൽ, നിര്‍ദ്ദേശം സ്വീകരിക്കുന്നത് അബ്രാഹാ മിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ പന്തിയിലിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കും.

The Ultimate and Undeniable Deception leading to Hell

വിധിയോടുള്ള പ്രതികരണം നിങ്ങളുടെ വിധി നിർണ്ണയിക്കുന്നു.

ഇതുവരെയുള്ള കഥ നമുക്കെല്ലാവർക്കും പരിചിതമാണെന്ന് തോന്നുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങൾ വിളി സ്വീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ വിളി നിരസിച്ചു. നിങ്ങൾ വിളി നിരസിക്കുമ്പോൾ, പുത്രനെ നിരസിച്ച ഗ്രൂപ്പിൻ്റെ ഭാഗമായിത്തീരുന്നു.

ടിപിഎമ്മിൻ്റെ വെള്ള ധാരികളുടെ വളച്ചൊടിക്കൽ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നരകത്തിലേക്ക് നയിക്കുന്ന അന്തിമവും നിഷേധിക്കാനാവാത്തതുമായ വഞ്ചന.

2-‍ാ‍ം ഭാഗത്തിൽ തുടരും….

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *